ദൈവത്തെ കാണാനുള്ള വഴി
വിസ്മയകരമാണ് പ്രപഞ്ചം. ഭൂമിയും അതിലെ വിഭവങ്ങളും ഓഹരി വെച്ച് അതിർത്തി വരച്ച് സ്വന്തമാക്കുകയും അതിരുവിട്ടു വെട്ടിപ്പിടിക്കുകയും തമ്മിൽ തല്ലുകയും ചെയ്യുന്ന ആരുമല്ല ഇത് സൃഷ്ടിച്ചത്. ഒരു പുൽക്കൊടിയോ ഒരു മണൽത്തരിയോ ഒരു മഞ്ഞുതുള്ളിയോ പോലും സൃഷ്ടിക്കാൻ ലോകത്ത് ആർക്കും ആവില്ല. സൃഷ്ടിച്ചതും വ്യവസ്ഥ പ്പെടുത്തിയതും മനോഹരമാക്കിയതും അവനാണ്, സാക്ഷാൽ ദൈവം. അവനെ ആരും കണ്ടിട്ടില്ല ഒരിക്കലും കാണില്ല എന്നല്ല. ഭൗതിക ലോക ഘടന അവനെ കാണാത്തവിധം സംവിധാനിച്ചതും അവൻ തന്നെ. കാണാതെ തന്നെ വിശ്വസിച്ചവരും സ്നേഹിച്ചവരും ആരാണ് എന്ന ചോദ്യവും അതിനുള്ള ഉത്തരവുമാണ് ജീവിതം. സുകൃതവാൻമാർക്ക് മറു ലോകത്ത് ലഭിക്കുന്ന പാരിതോഷികമാണ് ഈശ്വരദർശനം. ദൈവത്തെ കാണാൻ ഉള്ള കണ്ണുകൾ ആയതിനാലാണ് വിശ്വാസി, കാഴ്ചയിൽ സൂക്ഷ്മത പാലിക്കുന്നത്. അവനെ കാണാനുള്ള കണ്ണുകൾ കൊണ്ട് അശ്ലീലങ്ങളും ആഭാസങ്ങളും കാണില്ല എന്ന് തീരുമാനിച്ചത്. ദൈവത്തിൻറെ വിളി കേൾക്കാനുള്ള കാതുകൾ ആയതിനാൽ കേൾവിയിലും നാഥാ എന്ന് നേരിട്ട് വിളിക്കാനുള്ള നാവുകൾ ആയതിനാൽ സംസാരത്തിലും തിന്മകൾ വന്നു പോകാതിരിക്കാൻ ജാഗ്രത പുലർത്തുന്നു. എങ്ങനെയാണ് ദൈവത്തെ കാണാൻ സാധിക്കുക എന്ന് ദൈവം തന