മനസ്സിന്റെ വാതിലടക്കാതെ തിരുദൂതർ
വിസ്മയകരമാണ് അന്ത്യദൂതരുടെ ജീവിതം. എണ്ണ മറ്റ പ്രതികൂലാവസ്ഥകളെ എത്ര സുന്ദരമായാണ് തി രുഹൃദയം ഏറ്റുവാങ്ങിയത്. ജനിക്കും മുമ്പ് പിതാവ് മരണപ്പെട്ടു. ചെറുപ്പത്തിൽ തന്നെ മാതാവും ഇഹ ലോകവാസം വെടിഞ്ഞു. അക്ഷരം പഠിക്കാൻ അവ സരം ലഭിച്ചില്ല. ആടുമേക്കലാണ് ആദ്യം ലഭിച്ച തൊഴിൽ. പിന്നീ ടാണ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. അതിനിടയിൽ വിവാഹം. മൂന്ന് ആൺമക്കൾ പിറന്നുവെങ്കിലും മൂവരെയും നാഥൻ നേരത്തെ തിരിച്ചുവിളിച്ചു. ആദർശ പ്രബോധനത്തിൽ ഏറെ തടസ്സം സൃഷ്ടിച്ചത് സ്വന്തം കുടുംബത്തിലുള്ളവർ, ആൾക്കൂട്ടത്തിൽ വെച്ച് ഉറ ക്കെ ശപിച്ചു. ആവുന്നത്ര ദ്രോഹിച്ചു. എന്നിട്ടും മന സ്സിന്റെ വാതിലടക്കാതെ തിരുദൂതർ അവർക്കു വേണ്ടി പ്രാർഥിച്ചു. അറിവില്ലാത്തവരോട് സഹതപിച്ചു. അവ ർ സന്മാർഗം പ്രാപിച്ചില്ലെങ്കിൽ അവരുടെ മക്കളെങ്കിലും നേർവഴിയിൽ വരുമെന്ന് പ്രതീക്ഷിച്ചു. വധിക്കാൻ വീട് വളഞ്ഞ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ഉറ്റ സുഹൃത്ത് അബൂബക്കറി (റ)ന്റെ കൂടെ മദീന യിലേക്ക് പോകുന്നതിനു മുമ്പ്, മക്കക്കാർ സൂക്ഷി ക്കാൻ ഏൽപ്പിച്ച മുഴുവൻ സ്വത്തുക്കളും അവകാ ശികൾക്ക് വിതരണം ചെയ്യാൻ അലി(റ)യെ ചുമല പ്പെടുത്തിയ വിശ്വസ്തതയുടെ ആൾരൂപമാണ് തിരുന ബി. വിശ്വാസികൾക്ക് കനത്ത തിരിച