സംവരണം വരണം
നമ്മുടെ നാട്ടിൽ മരുഭൂമിയുണ്ട് പീഠഭൂമിയുണ്ട് വനഭൂമിയുണ്ട് വനഭൂമികളിൽ എത്ര പക്ഷികൾ ഉണ്ട് എത്ര മൃഗങ്ങൾ ഉണ്ട് അവ ഏതെല്ലാം തരമുണ്ട് എന്നൊക്കെ ഉള്ളതിന്റെ കൃത്യമായ കണക്ക് ഗവൺമെന്റിന്റെ കയ്യിലുണ്ട് ചില മൃഗങ്ങൾ വംശ നശീകരണം സംഭവിക്കുമ്പോൾ പുറം നാടുകളിൽ നിന്ന് ഇറക്കുമതി ചെയ്യാറുണ്ട് എന്നാൽ നമ്മുടെ നാട്ടിൽ എത്ര ദളിതരുണ്ട് ജാതിയിൽ താഴ്ത്തപ്പെട്ടവരുണ്ട് അടിച്ചമർത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങളുണ്ട് എന്നതിനെ സംബന്ധിച്ചുള്ള കണക്ക് സർക്കാറിന്റെ കയ്യിലില്ല 1930 കളിൽ അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് അവരുടെ ആവശ്യത്തിന് വേണ്ടി നടത്തിയ സെൻസസ് ആണ് ഇപ്പോഴും അവലംബം. ജാതീയതയുടെ ഉച്ചനീചത്വങ്ങളിൽ മനുഷ്യൻ വല്ലാതെ പൊറുതിമുട്ടിയ ഒരു കാലത്താണ് ശ്രീനാരായണഗുരു ജാതി ചോദിക്കരുത് പറയരുത് എന്ന മുദ്രാവാക്യമുയർത്തിയത്. സമര മുദ്രാവാക്യങ്ങൾ കാലം മാറുന്നതിന് അനുസരിച്ച്, സാമൂഹ്യഘടന യുടെ മാറ്റത്തിന് അനുസരിച്ച് തീർച്ചയായും പുതുക്കി കൊണ്ടിരിക്കേണ്ടതാണ് . ഇന്ന് ശ്രീനാരായണഗുരു ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഉറക്കെ പറയുക ജാതി ചോദിക്കണം ജാതി പറയണം എന്നായിരിക്കും നമ്മുടെ വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ ഓരോ ഭരണകേന്ദ്രങ്ങളിലും കയറി അവ