Posts

വെളിച്ചത്തെ ഭയക്കുന്നവർ വിളക്കിനെ പഴിക്കുന്നു.

  ജീവചരിത്രം സമ്പൂർണ്ണമായി രേഖപ്പെടുത്തപ്പെട്ടുവെന്നത് നബിയുടെ അതുല്യമായ സവിശേഷതയാണ്. അതൊരു ദൈവനിശ്ചയവുമാണെന്ന് വേണം മനസ്സിലാക്കാൻ. അരുതായ്മകളൊരുപാടുണ്ടായിരുന്നൊരു നാട്ടിലും കാലത്തും ആൾക്കൂട്ടത്തിലതുപോലെയൊലിച്ചു നീങ്ങാതെ നന്മയുടെയും നേരിന്റെയും വേറിട്ട വഴിയിലൂടെയായിരുന്നു, അൽഅമീനെന്ന് മക്കക്കാർ സ്നേഹവാൽസല്യത്തോടെ വിളിച്ച തിരുനബിയുടെ സഞ്ചാരം. തന്നിലേക്കൊതുങ്ങിക്കൂടുകയായിരുന്നില്ല  തർക്കങ്ങളിൽ മധ്യസ്ഥനായും നാട്ടിലെ പൊതു നന്മകൾക്ക് സഖ്യങ്ങളുണ്ടാക്കിയും ഇടപെട്ടു കൊണ്ടേയിരിക്കുക തന്നെയായിരുന്നു നബി. എന്നാൽ അന്നൊന്നും തദ്ദേശീയരിൽ നിന്നില്ലാത്ത എതിർപ്പും ശത്രുതയും ആരംഭിച്ചത് അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ച് റസൂൽ (സ) പറഞ്ഞു തുടങ്ങിയപ്പോഴാണ്. മനുഷ്യരെ വിവിധ തട്ടുകളായി തിരിച്ച് ദുർബലരെയും സ്ത്രീകളെയും ചൂഷണം ചെയ്ത് അടക്കി ഭരിച്ചിരുന്നവർക്ക് റസൂൽ (സ) പ്രബോധനം ചെയ്യുന്ന ജീവിത വ്യവസ്ഥ അസ്വസ്ഥതയുണ്ടാക്കുമെന്നത് അൽഭുതകരമല്ല. റസൂൽ കൊണ്ടു വന്ന ജീവിത വ്യവസ്ഥയെ എതിർക്കാനവർ പറഞ്ഞ ന്യായങ്ങളൊന്നും വിലപ്പോയില്ല. അങ്ങിനെയാണ് മനോവീര്യം കെടുത്തിത്തോൽപ്പിക്കാനവർ ശ്രമിച്ചത്. എന്തൊക്കെയാണ് തിരുനബിയെക്കുറി...

സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ

Image
എന്തോ ലോഡിറക്കുന്നതിനിടയിൽ ലോറിപ്പുറത്ത് നിന്നും താഴെ വീണുപോയൊരാൾ, കാലൊടിഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത് . കരയാൻ ശ്രമിക്കുന്നത് കാണാം ശീലമില്ലാത്തതിനാലാവാം ഒട്ടും ഭംഗിയില്ലാത്ത കരച്ചിൽ. ആരും അടുക്കുന്നില്ല ആരെയും അടുപ്പിക്കാത്ത പ്രകൃതത്തിന്റെ ഫലം. കുറെ നേരം കഴിഞ്ഞ് പ്രായമേറിയ ഒരു സ്ത്രീ പ്രയാസപ്പെട്ട് ഓടിക്കിതച്ചു വരുന്നു. ന്റെ മോനേന്നുള്ള വിളി കേട്ടാലറിയാം വീണയാളുടെ ഉമ്മയാണത്. വീണുകിടക്കുന്നയാളെ വാരിപ്പുണർന്ന് ഉമ്മ കരച്ചിൽ തുടർന്നു. മദ്യപിക്കാൻ പണം ചോദിച്ച് കിട്ടാത്ത ദേഷ്യത്തിന് ഉമ്മയെ തൊഴിച്ച കാലാണ് പൊട്ടിയത് എന്നിട്ടിപ്പോൾ മകന് വേണ്ടി കരയാൻ അതേ ഉമ്മ മാത്രം. ഉമ്മയുടെ കരളെടുത്ത് ഓടുന്നതിനിടക്ക് കല്ലിൽ തടഞ്ഞ് വീണമകനോട് തെറിച്ചു വീണ പൊതിയിൽ നിന്ന് പിടക്കുന്ന കരൾ മകനെന്തെങ്കിലും പറ്റിയോ എന്നന്വേഷിക്കുന്ന കഥയോർമ്മ വന്നു. അതൊരു കഥയല്ല അതാണ് മാതാവ്. മാതാവിനെ വർണ്ണിക്കാൻ ഭാഷയിനി വേറെ പിറവിയെടുത്തിട്ട് വേണം. വയറ്റിൽ തപ്പിനോക്കിയാൽ കാണാം മാതാവ് നമ്മെ ഊട്ടിയവഴി കയ്യോ കാലോ കണ്ണോ ഇല്ലാതെ പിറന്നവരുണ്ട് നാട്ടിൽ എന്നാൽ പൊക്കിൾ ഇല്ലാതെ ജനിച്ചവരെയറിയുമോ നമുക്ക് ?!  പിറന്ന ശേഷം പൊക്കിൾക്കൊടി മുറിച്ച...

സൗർ ഗുഹ പറയുന്നത്

  ചരിത്രത്തിലെ വിസ്മയകരവും അതുല്യവുമായ മഹാസംഭവമാണ് മക്കയിൽ നിന്ന് മദീനയിലേക്കുള്ള വിശ്വാസികളുടെ പാലായനം.  സത്യമാർഗ്ഗത്തിൽ ഒരു വഴിയടഞ്ഞാൽ കൂടുതൽ തെളിച്ചമുള്ള മറ്റു വഴികൾ തേടണം എന്ന ആഹ്വാനമാണ് ഹിജ്റ. സത്യപ്രബോധനത്തെ തടസ്സപ്പെടുത്താൻ തിന്മയുടെ വക്താക്കൾ പ്രലോഭനത്തിന്റെയും പ്രകോപനത്തിന്റെയും  പല രീതികളും പയറ്റി. പ്രപഞ്ചനാഥനയച്ച  സത്യദൂതരെ തടുക്കാൻ ഭൗതികതയുടെ കുതന്ത്രങ്ങൾക്കാവില്ലല്ലോ.  ഒടുവിലവർ അന്തിമ തീരുമാനത്തിന് വട്ടം കൂടി ആലോചിച്ചു പല അഭിപ്രായങ്ങളും വന്നു.  നാടുകടത്താനും പിടിച്ചുവെക്കാനും ദേഹോപദ്രവമേൽപ്പിക്കാനും.  തിരിച്ചും മറിച്ചും ചർച്ച ചെയ്തു.           തിരുദൂതരെ വധിച്ചു കളയണമെന്ന തീരുമാനത്തിലാണ് ഒടുവിൽ അവർ എത്തിയത്. കൊല്ലേണ്ട രീതിയും രൂപപ്പെടുത്തി. എല്ലാ ഗോത്രത്തിലെയും പ്രതിനിധികൾ ഒന്നിച്ചു വെട്ടുക. എങ്കിൽ പ്രതിയെ വേർതിരിച്ച് അടയാളപ്പെടുത്താനാവില്ലല്ലോ പ്രതികാര നടപടിയെ അങ്ങനെ ലഘൂകരിക്കാം. ആധുനിക ഫാസിസ്റ്റുകളുടെ ആൾക്കൂട്ടക്കൊല കളുടെ  അറേബ്യൻ ...

സംവരണം വരണം

Image
  നമ്മുടെ നാട്ടിൽ മരുഭൂമിയുണ്ട് പീഠഭൂമിയുണ്ട് വനഭൂമിയുണ്ട് വനഭൂമികളിൽ എത്ര പക്ഷികൾ ഉണ്ട് എത്ര മൃഗങ്ങൾ ഉണ്ട് അവ ഏതെല്ലാം തരമുണ്ട് എന്നൊക്കെ ഉള്ളതിന്റെ കൃത്യമായ കണക്ക് ഗവൺമെന്റിന്റെ കയ്യിലുണ്ട് ചില മൃഗങ്ങൾ വംശ നശീകരണം സംഭവിക്കുമ്പോൾ പുറം നാടുകളിൽ നിന്ന് ഇറക്കുമതി ചെയ്യാറുണ്ട് എന്നാൽ നമ്മുടെ നാട്ടിൽ എത്ര ദളിതരുണ്ട് ജാതിയിൽ താഴ്ത്തപ്പെട്ടവരുണ്ട് അടിച്ചമർത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങളുണ്ട് എന്നതിനെ സംബന്ധിച്ചുള്ള കണക്ക് സർക്കാറിന്റെ കയ്യിലില്ല 1930 കളിൽ അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് അവരുടെ ആവശ്യത്തിന് വേണ്ടി നടത്തിയ സെൻസസ് ആണ് ഇപ്പോഴും അവലംബം.   ജാതീയതയുടെ ഉച്ചനീചത്വങ്ങളിൽ മനുഷ്യൻ വല്ലാതെ പൊറുതിമുട്ടിയ ഒരു കാലത്താണ് ശ്രീനാരായണഗുരു ജാതി ചോദിക്കരുത് പറയരുത് എന്ന മുദ്രാവാക്യമുയർത്തിയത്. സമര മുദ്രാവാക്യങ്ങൾ കാലം മാറുന്നതിന് അനുസരിച്ച്, സാമൂഹ്യഘടന യുടെ മാറ്റത്തിന് അനുസരിച്ച് തീർച്ചയായും പുതുക്കി കൊണ്ടിരിക്കേണ്ടതാണ് . ഇന്ന് ശ്രീനാരായണഗുരു ഉണ്ടായിരുന്നെങ്കിൽ  അദ്ദേഹം ഉറക്കെ പറയുക ജാതി ചോദിക്കണം ജാതി പറയണം എന്നായിരിക്കും നമ്മുടെ വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ ഓരോ ഭരണകേന്ദ്രങ്...

മനസ്സിന്റെ വാതിലടക്കാതെ തിരുദൂതർ

Image
 വിസ്മയകരമാണ് അന്ത്യദൂതരുടെ ജീവിതം. എണ്ണ മറ്റ പ്രതികൂലാവസ്ഥകളെ എത്ര സുന്ദരമായാണ് തി രുഹൃദയം ഏറ്റുവാങ്ങിയത്. ജനിക്കും മുമ്പ് പിതാവ് മരണപ്പെട്ടു. ചെറുപ്പത്തിൽ തന്നെ മാതാവും ഇഹ ലോകവാസം വെടിഞ്ഞു. അക്ഷരം പഠിക്കാൻ അവ സരം ലഭിച്ചില്ല. ആടുമേക്കലാണ് ആദ്യം ലഭിച്ച തൊഴിൽ. പിന്നീ ടാണ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. അതിനിടയിൽ വിവാഹം. മൂന്ന് ആൺമക്കൾ പിറന്നുവെങ്കിലും മൂവരെയും നാഥൻ നേരത്തെ തിരിച്ചുവിളിച്ചു. ആദർശ പ്രബോധനത്തിൽ ഏറെ തടസ്സം സൃഷ്ടിച്ചത് സ്വന്തം കുടുംബത്തിലുള്ളവർ, ആൾക്കൂട്ടത്തിൽ വെച്ച് ഉറ ക്കെ ശപിച്ചു. ആവുന്നത്ര ദ്രോഹിച്ചു. എന്നിട്ടും മന സ്സിന്റെ വാതിലടക്കാതെ തിരുദൂതർ അവർക്കു വേണ്ടി പ്രാർഥിച്ചു. അറിവില്ലാത്തവരോട് സഹതപിച്ചു. അവ ർ സന്മാർഗം പ്രാപിച്ചില്ലെങ്കിൽ അവരുടെ മക്കളെങ്കിലും നേർവഴിയിൽ വരുമെന്ന് പ്രതീക്ഷിച്ചു. വധിക്കാൻ വീട് വളഞ്ഞ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ഉറ്റ സുഹൃത്ത് അബൂബക്കറി (റ)ന്റെ കൂടെ മദീന യിലേക്ക് പോകുന്നതിനു മുമ്പ്, മക്കക്കാർ സൂക്ഷി ക്കാൻ ഏൽപ്പിച്ച മുഴുവൻ സ്വത്തുക്കളും അവകാ ശികൾക്ക് വിതരണം ചെയ്യാൻ അലി(റ)യെ ചുമല പ്പെടുത്തിയ വിശ്വസ്തതയുടെ ആൾരൂപമാണ് തിരുന ബി. വിശ്വാസികൾക്ക് കനത്ത ത...

ദൈവത്തെ കാണാനുള്ള വഴി

Image
വിസ്മയകരമാണ് പ്രപഞ്ചം. ഭൂമിയും അതിലെ വിഭവങ്ങളും ഓഹരി വെച്ച് അതിർത്തി വരച്ച് സ്വന്തമാക്കുകയും അതിരുവിട്ടു വെട്ടിപ്പിടിക്കുകയും തമ്മിൽ തല്ലുകയും ചെയ്യുന്ന ആരുമല്ല ഇത് സൃഷ്ടിച്ചത്. ഒരു പുൽക്കൊടിയോ ഒരു മണൽത്തരിയോ ഒരു മഞ്ഞുതുള്ളിയോ പോലും സൃഷ്ടിക്കാൻ ലോകത്ത് ആർക്കും ആവില്ല. സൃഷ്ടിച്ചതും വ്യവസ്ഥ പ്പെടുത്തിയതും മനോഹരമാക്കിയതും അവനാണ്, സാക്ഷാൽ ദൈവം.  അവനെ ആരും കണ്ടിട്ടില്ല ഒരിക്കലും കാണില്ല എന്നല്ല. ഭൗതിക ലോക ഘടന അവനെ കാണാത്തവിധം സംവിധാനിച്ചതും അവൻ തന്നെ. കാണാതെ തന്നെ വിശ്വസിച്ചവരും സ്നേഹിച്ചവരും ആരാണ് എന്ന ചോദ്യവും അതിനുള്ള ഉത്തരവുമാണ് ജീവിതം. സുകൃതവാൻമാർക്ക് മറു ലോകത്ത് ലഭിക്കുന്ന പാരിതോഷികമാണ് ഈശ്വരദർശനം. ദൈവത്തെ കാണാൻ ഉള്ള കണ്ണുകൾ ആയതിനാലാണ് വിശ്വാസി, കാഴ്ചയിൽ സൂക്ഷ്മത പാലിക്കുന്നത്.  അവനെ കാണാനുള്ള കണ്ണുകൾ കൊണ്ട് അശ്ലീലങ്ങളും ആഭാസങ്ങളും കാണില്ല എന്ന് തീരുമാനിച്ചത്. ദൈവത്തിൻറെ വിളി കേൾക്കാനുള്ള കാതുകൾ ആയതിനാൽ കേൾവിയിലും നാഥാ എന്ന് നേരിട്ട് വിളിക്കാനുള്ള നാവുകൾ ആയതിനാൽ സംസാരത്തിലും തിന്മകൾ വന്നു പോകാതിരിക്കാൻ ജാഗ്രത പുലർത്തുന്നു. എങ്ങനെയാണ് ദൈവത്തെ കാണാൻ സാധിക്കുക എന്ന...

കണ്ണുകൾക്കപ്പുറമുള്ള കാഴ്ചകൾ

Image
ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണ് എന്നത്, ഒരു കാര്യം സത്യപ്പെടുത്താൻ ഉപയോഗിക്കുന്ന വാക്കാണ്. ദൃക്സാക്ഷി എന്നത് പല കേസുകളും തെളിയിക്കുന്നതിന് സഹായകമാവാറുണ്ട്. ഒരാൾ കണ്ടു, മറ്റൊരാൾ കേട്ടു എന്നിരിക്കട്ടെ , പ്രസ്തുത സംഭവത്തിന് ആധികാരിക സാക്ഷ്യമായി സ്വീകരിക്കപ്പെടുക, കണ്ട ആളുടെ വിവരണമാണ്. കാണുന്നില്ല എന്നത് ദൈവമില്ല എന്നതിന്റെ ന്യായമായി നിരീശ്വരവാദികൾ പറയാറുണ്ട്. കാണാത്തതെല്ലാം ഇല്ലാത്തതാണോ? കാണുന്നതെല്ലാം ഉള്ളതാണോ? എന്തു കാണുവാനും കണ്ണുകൾ വേണമോ? ഒരു ക്ലാസിൽ അധ്യാപകൻ വന്നു കുട്ടി കളോട് ചോദിച്ചു. നിങ്ങൾ ഈ മുറിയിലെ ബ്ലാക്ക് ബോർഡ് കാണുന്നുണ്ടോ ? കുട്ടികൾ പറഞ്ഞു അതെ . അധ്യാപകൻ പ്രസ്താവിച്ചു: കാണുന്നതിനാൽ ബ്ലാക്ക്ബോർഡ് ഇവിടെ ഉണ്ട്. ഈ മുറിയിൽ നിങ്ങൾ ഒരു അരുവി കാണുന്നുണ്ടോ? കുട്ടികൾ പറഞ്ഞു, ഇല്ല. ഇവിടെ അരുവി ഇല്ലാത്തതിനാലാണല്ലോ കാണാത്തത്. അഥവാ ഉള്ളത് നാം കാണുന്നു എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ! . അങ്ങനെയെങ്കിൽ നിങ്ങൾ എപ്പോഴെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ? ഇല്ല. അപ്പോൾ ദൈവം ഇല്ല എന്ന് നിങ്ങൾക്ക് ബോധ്യമായില്ലേ?  അധ്യാപകന്റെ വാദത്തിൽ പകച്ചുനിൽക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്നും മിടുക്കനായ ഒരുവൻ...

കഴിവുകളും കഴിവു കുറവുകളും

Image
അല്ലാഹുവിൽ നിന്ന് സവിശേഷ ജ്ഞാനം ലഭിച്ച ഒരു ദൈവദാസന്റെ കൂടെ മൂസാ പ്രവാചകൻ യാത്ര ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ വിശുദ്ധ ഖുർആൻ അൽകഹ്ഫ് അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട് . അതിലൊന്ന്, അവരിരുവരും ഒരു കപ്പലിൽ സഞ്ചരിക്കാൻ ഇടയായപ്പോൾ അദ്ദേഹം കപ്പലിൽ കേടുപാടുകൾ വരുത്തി കളഞ്ഞതാണ്. അപ്പോൾ മൂസ ചോദിച്ചു ‘അങ്ങ് കപ്പൽ ഓട്ടപ്പെടുത്തിയതെന്ത്? ഇതിലെ യാത്രക്കാരെയൊക്കെ മുക്കിക്കൊല്ലാൻ? ഈ ചെയ്തത് ഒരു ക്രൂരകൃത്യം ആയിപ്പോയല്ലോ? പിന്നീട് , മൂസാ പ്രവാചകന് പ്രസ്തുത പ്രവർത്തന കാരണം വിശദീകരിച്ചു കൊടുക്കുന്നത് ഇങ്ങനെയാണ്. ‘ആ കപ്പലിന്റെ കാര്യം ഇതാണ്. അത് നദിയിൽ അദ്ധ്വാനിച്ച് കഴിയുന്ന ചില പാവങ്ങളുടേതായിരുന്നു .അതിനെ ഒരു കേടായ കപ്പൽ ആക്കണമെന്ന് ഞാൻ തീരുമാനിച്ചു . എന്തുകൊണ്ടെന്നാൽ മുന്നിൽ എല്ലാ നല്ല കപ്പലുകളും ബലാൽക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവിന്റെ പ്രദേശം ഉണ്ടായിരുന്നു ‘ അഥവാ ആ കപ്പൽ പാവങ്ങൾക്ക് നഷ്ടപ്പെടാതിരുന്നത് അതിന് ചില കുറവുകൾ ഉണ്ടായിരുന്നതിനാലാണ് . പ്രത്യക്ഷത്തിൽ കുറവുകൾ ആയി നമുക്ക് തോന്നുന്ന കാര്യങ്ങൾ ആയിരിക്കാം പലപ്പോഴും നമ്മുടെ നിലനിൽപ്പിന്റെ തന്നെ നിദാനം. കഴിവുകൾ എന്തുതന്നെയായാലും അത് എത്രയും വർധിപ്...

ദുരന്ത ഭൂമിയിൽ

Image
ഭൂകമ്പമുണ്ടായി രണ്ട് നാളുകൾക്ക്  ശേഷം നടക്കാനിറങ്ങിയതായിരുന്നു ഞാൻ. തകർന്ന് വീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകളെ പുറത്തെടുക്കുന്ന തീവ്ര ശ്രമത്തിലാണ് രക്ഷാ പ്രവർത്തകർ . ഭൂരിഭാഗവും തകർന്ന് വീണ ഒരു കെട്ടിടത്തിനടുത്ത് ഒരാൾ ഇരിക്കുന്നു. കഴുത്തോളം മണ്ണിനടിയിൽ പെട്ടുപോയ മകന് എന്തോ കുടിക്കാൻ നൽകുകയാണ് അയാൾ. അയാളുടെ ബന്ധുക്കളെല്ലാം മരണപ്പെട്ടിരിക്കുന്നു. തൊട്ടടുത്തുള്ള മൃത ശരീരം അയാളുടെ ഭാര്യയുടേതാണ് . ഈ കുട്ടി മാത്രമാണ് സ്വന്തമെന്നു പറയാൻ ബാക്കിയുള്ളത് . കരയാൻ പോലുമാവാത്ത അവസ്ഥയിലാണ് അയാളുള്ളത്‌. കുട്ടിയെ എങ്ങിനെയെങ്കിലും പുറത്തെടുക്കണം. പക്ഷെ എങ്ങിനെ ?! ഞാനടുത്തു ചെന്നു. ആ പിതാവിൻറെ ദുഃഖത്തിൽ പങ്കു ചേരാനല്ലാതെ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. അല്പം കഴിഞ്ഞു രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഒരു ബുൾഡോസർ വന്നു. മണ്ണിനടിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്താനാവുമെന്നു ഓപ്പറേറ്റർ പിതാവിനെ സമാധാനിപ്പിച്ചു. കുട്ടിക്ക് വെള്ളം നൽകികൊണ്ടിരിക്കുന്ന പിതാവിനെ അല്പം മാറ്റിയിരുത്തി മണ്ണ് നീക്കുന്ന പണിയാരംഭിച്ചു. ആ പിതാവിൻറെ മുഖത്ത് പ്രതീക്ഷയുടെ നിഴൽ വിരിയുന്നത് കാണാമാ...

വസന്തകാലത്തിന്റെ ആത്മാവ്

Image
വിശ്വാസികളുടെ സീസണാണ് പരിശുദ്ധ റമദാന്‍മാസം. എല്ലാ കച്ചവടക്കാര്‍ക്കും ഓരോ സീസണ്‍ ഉണ്ടാകും. ആ സീസണിലാണ് പരമാവധി ലാഭം കൊയ്യാന്‍ കച്ചവടക്കാര്‍ പരിശ്രമിക്കാറുള്ളത്. പരമാവധി പുണ്യങ്ങള്‍ കരസ്ഥമാക്കാനും ദൈവിക സാമീപ്യം സിദ്ധിക്കുവാനും സത്യവിശ്വാസികള്‍ക്ക് വന്നുകിട്ടിയിട്ടുള്ള അസുലഭമായ സന്ദര്‍ഭമാണ് റമദാന്‍ മാസം.   സത്യത്തിലേക്ക് മാര്‍ഗദര്‍ശം ലഭിക്കുന്നതിന് വേണ്ടി അവതീര്‍ണമായ പരിശുദ്ധ ഖുര്‍ആനിന്റെ കല്‍പ്പനകള്‍ പാലിക്കുകയും അതനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യാന്‍ കൂടുതലായി പരിശുദ്ധ ഗ്രന്ഥത്തോട് അടുപ്പം പുലര്‍ത്തുന്ന സന്ദര്‍ഭമാണ്  റമദാന്‍മാസം. തീര്‍ച്ചയായും മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് അവന്റെ ശാരീരിക അവയവങ്ങള്‍ മാത്രമല്ല, ശാരീരിക അവയവങ്ങള്‍ക്ക് അസുഖം ബാധിക്കുകയും വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ പോലും ആത്മവിശ്വാസത്തോടുകൂടി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ആളുകളെ നമുക്കറിയാം.  മനുഷ്യ ജീവിതത്തിന് കരുത്തും   ധൈര്യവും നല്‍കുന്നത് മനുഷ്യന്റെ വിജയത്തിന്റെ നിദാനമായി പ്രവര്‍ത്തിക്കുന്നത് അവന്റെ ആത്മാവാണ് . ആ ആത്മാവീന്റെ ശക്തിയും ആത്മാവിന്റെ നിര്‍മല...

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

Image
ആദ്യ ദിവ്യ സന്ദേശത്തിന്റെ അങ്കലാപ്പില്‍ ഹിറാ ഗുഹയില്‍ നിന്നും വിറച്ചു വന്ന പ്രിയതമനെ പുതപ്പിച്ചു ഖദീജ പറഞ്ഞ വാക്കുകള്‍. ‘ഇല്ല,അല്ലാഹു താങ്കളെ കൈവെടിയുകയില്ല.അങ്ങ് കുടുംബ ബന്ധം നില നിര്‍ത്തുന്നു.അതിഥികളെ സല്‍ക്കരിക്കുന്നു.അവശര്‍ക്ക് ആശ്വാസമേകുകയും പാവങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.എന്നിങ്ങനെയായിരുന്നു. ഖദീജാ എന്നെ പുതപ്പിക്കൂ…എന്ന് പറഞ്ഞായിരുന്നു തിരുമേനി വന്നത് . ജിബ്‌രീലിന്റെ ആദ്യ വരവ്, പിടിച്ച് അമര്‍ത്തലും ഓതാന്‍ പറയലും എല്ലാം മുഹമ്മദിന്ന് ആദ്യാനുഭവം. എന്നാല്‍ എല്ലാ പരിഭ്രമവും ഖദീജയുടെ വാക്കുകളില്‍ അലിഞ്ഞില്ലാതായി. അവിവേകത്തിന്റെ മരുഭൂമിയില്‍ തണലും ഫലവും നല്‍കുന്ന മനോഹര തോട്ടമായി പടര്‍ന്നു പന്തലിക്കാനിരിക്കുന്ന റസൂലിന് വെള്ളവും വളവും നല്‍കുവാനായി നാഥന്‍ പടച്ചതാണ് ഖദീജയെ. അസദിയ്യ വംശക്കാരന്‍ ഖുവൈലിദിന്റെയും ആമിരിയ വംശജയായ ഫാത്തിമയുടെയും മകള്‍. പതിവ്രതയെന്ന അര്‍ഥത്തില്‍ ത്വാഹിറ എന്ന് അപരനാമം. വ്യാപാര പ്രമുഖ, സമ്പന്ന,ഖുറൈശി വനിതകളുടെ ആവേശം. വിശ്വസ്തനായ മുഹമ്മദിനെക്കുറിച്ചു ധാരാളം കേട്ട ഖദീജ, കച്ചവടത്തിനായി ക്ഷണിച്ചു. കണക്കു കൂട്ടല്‍ പിഴച്ചില്ല. മുന്‍കാലങ്ങളിലേക്കാള്‍ ലാഭം. കൂട...

യുവത്വം അനുഗ്രഹീതം radio speech

മനുഷ്യജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു ഘട്ടമാണ് യുവത്വം. യുവത്വം മഹത്തായ അനുഗ്രഹമാണ്. നട്ടുച്ചക്ക് കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യനെ പോലെ കരുത്തും തീക്ഷ്ണതയുമുള്ള കാലഘട്ടമാണ് യുവത്വം. സൂര്യന്‍ ഉദിച്ചുയരുമ്പോഴും, അസ്തമിക്കുമ്പോഴും സൗന്ദര്യമുള്ള കാഴ്ച്ച പ്രധാനം ചെയ്യുന്നുണ്ടെങ്കിലും സൂര്യനില്‍ നിന്ന് പൂര്‍ണ്ണമായ ചൂടും വെളിച്ചവും നമുക്ക് ലഭിക്കുന്നത് നട്ടുച്ചക്ക് അത് മധ്യത്തില്‍ വന്ന് നില്‍ക്കുമ്പോഴാണ്.  ഇതുപോലെ മനുഷ്യായുസ്സിലെ രണ്ട് അറ്റങ്ങളാണ് ശൈശവവും വാര്‍ദ്ധക്യവും. നിസ്സഹായതയുടെയും ദൗര്‍ബല്യങ്ങളുടെയും കാലഘട്ടമാണ് അവ രണ്ടും. ഒരു പശുക്കിടാവിനേക്കാള്‍ ദുര്‍ബലനാണ് മനുഷ്യനെന്ന് , ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാവും. ഭൂമിയില്‍ ജനിച്ച് വീണയുടനെ തള്ളപ്പശുവിന്റെ അകിട്ടിലേക്ക് പാല് കുടിക്കാന്‍ പശുക്കിടാവ് ഓടിച്ചെല്ലുന്നു. മനുഷ്യപുത്രന് പക്ഷെ ഉറക്കെ വാവിട്ട് കരയാന്‍ മാത്രമേ സാധിക്കുന്നുള്ളു. മുലപ്പാല്‍ നുകരാന്‍ പോലും അതിന് മാതാവിന്റെ മാറിടത്തിലേക്ക് സ്വയം എത്തിച്ചേരാന്‍ സാധിക്കുന്നില്ല. അവന്‍ വളര്‍ന്ന് മുന്നോട്ട് പോകുമ്പോള്‍ കിടക്കാനും, ഇരിക്കാനും, തിന്നാനും, കുടിക്കാനും, മലമൂത്രവിസര്‍ജ്ജ...