Posts

Showing posts from 2018

ദുരന്ത ഭൂമിയിൽ

Image
ഭൂകമ്പമുണ്ടായി രണ്ട് നാളുകൾക്ക്  ശേഷം നടക്കാനിറങ്ങിയതായിരുന്നു ഞാൻ. തകർന്ന് വീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകളെ പുറത്തെടുക്കുന്ന തീവ്ര ശ്രമത്തിലാണ് രക്ഷാ പ്രവർത്തകർ . ഭൂരിഭാഗവും തകർന്ന് വീണ ഒരു കെട്ടിടത്തിനടുത്ത് ഒരാൾ ഇരിക്കുന്നു. കഴുത്തോളം മണ്ണിനടിയിൽ പെട്ടുപോയ മകന് എന്തോ കുടിക്കാൻ നൽകുകയാണ് അയാൾ. അയാളുടെ ബന്ധുക്കളെല്ലാം മരണപ്പെട്ടിരിക്കുന്നു. തൊട്ടടുത്തുള്ള മൃത ശരീരം അയാളുടെ ഭാര്യയുടേതാണ് . ഈ കുട്ടി മാത്രമാണ് സ്വന്തമെന്നു പറയാൻ ബാക്കിയുള്ളത് . കരയാൻ പോലുമാവാത്ത അവസ്ഥയിലാണ് അയാളുള്ളത്‌. കുട്ടിയെ എങ്ങിനെയെങ്കിലും പുറത്തെടുക്കണം. പക്ഷെ എങ്ങിനെ ?! ഞാനടുത്തു ചെന്നു. ആ പിതാവിൻറെ ദുഃഖത്തിൽ പങ്കു ചേരാനല്ലാതെ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. അല്പം കഴിഞ്ഞു രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഒരു ബുൾഡോസർ വന്നു. മണ്ണിനടിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്താനാവുമെന്നു ഓപ്പറേറ്റർ പിതാവിനെ സമാധാനിപ്പിച്ചു. കുട്ടിക്ക് വെള്ളം നൽകികൊണ്ടിരിക്കുന്ന പിതാവിനെ അല്പം മാറ്റിയിരുത്തി മണ്ണ് നീക്കുന്ന പണിയാരംഭിച്ചു. ആ പിതാവിൻറെ മുഖത്ത് പ്രതീക്ഷയുടെ നിഴൽ വിരിയുന്നത് കാണാമായിരു

വസന്തകാലത്തിന്റെ ആത്മാവ്

Image
വിശ്വാസികളുടെ സീസണാണ് പരിശുദ്ധ റമദാന്‍മാസം. എല്ലാ കച്ചവടക്കാര്‍ക്കും ഓരോ സീസണ്‍ ഉണ്ടാകും. ആ സീസണിലാണ് പരമാവധി ലാഭം കൊയ്യാന്‍ കച്ചവടക്കാര്‍ പരിശ്രമിക്കാറുള്ളത്. പരമാവധി പുണ്യങ്ങള്‍ കരസ്ഥമാക്കാനും ദൈവിക സാമീപ്യം സിദ്ധിക്കുവാനും സത്യവിശ്വാസികള്‍ക്ക് വന്നുകിട്ടിയിട്ടുള്ള അസുലഭമായ സന്ദര്‍ഭമാണ് റമദാന്‍ മാസം.   സത്യത്തിലേക്ക് മാര്‍ഗദര്‍ശം ലഭിക്കുന്നതിന് വേണ്ടി അവതീര്‍ണമായ പരിശുദ്ധ ഖുര്‍ആനിന്റെ കല്‍പ്പനകള്‍ പാലിക്കുകയും അതനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യാന്‍ കൂടുതലായി പരിശുദ്ധ ഗ്രന്ഥത്തോട് അടുപ്പം പുലര്‍ത്തുന്ന സന്ദര്‍ഭമാണ്  റമദാന്‍മാസം. തീര്‍ച്ചയായും മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് അവന്റെ ശാരീരിക അവയവങ്ങള്‍ മാത്രമല്ല, ശാരീരിക അവയവങ്ങള്‍ക്ക് അസുഖം ബാധിക്കുകയും വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ പോലും ആത്മവിശ്വാസത്തോടുകൂടി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ആളുകളെ നമുക്കറിയാം.  മനുഷ്യ ജീവിതത്തിന് കരുത്തും   ധൈര്യവും നല്‍കുന്നത് മനുഷ്യന്റെ വിജയത്തിന്റെ നിദാനമായി പ്രവര്‍ത്തിക്കുന്നത് അവന്റെ ആത്മാവാണ് . ആ ആത്മാവീന്റെ ശക്തിയും ആത്മാവിന്റെ നിര്‍മലതയുമാണ് യഥാര്‍ഥത്തില്‍ മനുഷ്യ

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

Image
ആദ്യ ദിവ്യ സന്ദേശത്തിന്റെ അങ്കലാപ്പില്‍ ഹിറാ ഗുഹയില്‍ നിന്നും വിറച്ചു വന്ന പ്രിയതമനെ പുതപ്പിച്ചു ഖദീജ പറഞ്ഞ വാക്കുകള്‍. ‘ഇല്ല,അല്ലാഹു താങ്കളെ കൈവെടിയുകയില്ല.അങ്ങ് കുടുംബ ബന്ധം നില നിര്‍ത്തുന്നു.അതിഥികളെ സല്‍ക്കരിക്കുന്നു.അവശര്‍ക്ക് ആശ്വാസമേകുകയും പാവങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.എന്നിങ്ങനെയായിരുന്നു. ഖദീജാ എന്നെ പുതപ്പിക്കൂ…എന്ന് പറഞ്ഞായിരുന്നു തിരുമേനി വന്നത് . ജിബ്‌രീലിന്റെ ആദ്യ വരവ്, പിടിച്ച് അമര്‍ത്തലും ഓതാന്‍ പറയലും എല്ലാം മുഹമ്മദിന്ന് ആദ്യാനുഭവം. എന്നാല്‍ എല്ലാ പരിഭ്രമവും ഖദീജയുടെ വാക്കുകളില്‍ അലിഞ്ഞില്ലാതായി. അവിവേകത്തിന്റെ മരുഭൂമിയില്‍ തണലും ഫലവും നല്‍കുന്ന മനോഹര തോട്ടമായി പടര്‍ന്നു പന്തലിക്കാനിരിക്കുന്ന റസൂലിന് വെള്ളവും വളവും നല്‍കുവാനായി നാഥന്‍ പടച്ചതാണ് ഖദീജയെ. അസദിയ്യ വംശക്കാരന്‍ ഖുവൈലിദിന്റെയും ആമിരിയ വംശജയായ ഫാത്തിമയുടെയും മകള്‍. പതിവ്രതയെന്ന അര്‍ഥത്തില്‍ ത്വാഹിറ എന്ന് അപരനാമം. വ്യാപാര പ്രമുഖ, സമ്പന്ന,ഖുറൈശി വനിതകളുടെ ആവേശം. വിശ്വസ്തനായ മുഹമ്മദിനെക്കുറിച്ചു ധാരാളം കേട്ട ഖദീജ, കച്ചവടത്തിനായി ക്ഷണിച്ചു. കണക്കു കൂട്ടല്‍ പിഴച്ചില്ല. മുന്‍കാലങ്ങളിലേക്കാള്‍ ലാഭം. കൂട

യുവത്വം അനുഗ്രഹീതം radio speech

മനുഷ്യജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു ഘട്ടമാണ് യുവത്വം. യുവത്വം മഹത്തായ അനുഗ്രഹമാണ്. നട്ടുച്ചക്ക് കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യനെ പോലെ കരുത്തും തീക്ഷ്ണതയുമുള്ള കാലഘട്ടമാണ് യുവത്വം. സൂര്യന്‍ ഉദിച്ചുയരുമ്പോഴും, അസ്തമിക്കുമ്പോഴും സൗന്ദര്യമുള്ള കാഴ്ച്ച പ്രധാനം ചെയ്യുന്നുണ്ടെങ്കിലും സൂര്യനില്‍ നിന്ന് പൂര്‍ണ്ണമായ ചൂടും വെളിച്ചവും നമുക്ക് ലഭിക്കുന്നത് നട്ടുച്ചക്ക് അത് മധ്യത്തില്‍ വന്ന് നില്‍ക്കുമ്പോഴാണ്.  ഇതുപോലെ മനുഷ്യായുസ്സിലെ രണ്ട് അറ്റങ്ങളാണ് ശൈശവവും വാര്‍ദ്ധക്യവും. നിസ്സഹായതയുടെയും ദൗര്‍ബല്യങ്ങളുടെയും കാലഘട്ടമാണ് അവ രണ്ടും. ഒരു പശുക്കിടാവിനേക്കാള്‍ ദുര്‍ബലനാണ് മനുഷ്യനെന്ന് , ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാവും. ഭൂമിയില്‍ ജനിച്ച് വീണയുടനെ തള്ളപ്പശുവിന്റെ അകിട്ടിലേക്ക് പാല് കുടിക്കാന്‍ പശുക്കിടാവ് ഓടിച്ചെല്ലുന്നു. മനുഷ്യപുത്രന് പക്ഷെ ഉറക്കെ വാവിട്ട് കരയാന്‍ മാത്രമേ സാധിക്കുന്നുള്ളു. മുലപ്പാല്‍ നുകരാന്‍ പോലും അതിന് മാതാവിന്റെ മാറിടത്തിലേക്ക് സ്വയം എത്തിച്ചേരാന്‍ സാധിക്കുന്നില്ല. അവന്‍ വളര്‍ന്ന് മുന്നോട്ട് പോകുമ്പോള്‍ കിടക്കാനും, ഇരിക്കാനും, തിന്നാനും, കുടിക്കാനും, മലമൂത്രവിസര്‍ജ്ജനം ച

നാം മനുഷ്യർ നാമൊന്ന്

Image
കുട്ടികള്‍ കൂടുകയും വലുതാവുകയും ചെയ്തപ്പോള്‍ വീട്ടില്‍ സ്ഥലപരിമിതി വലിയൊരു പ്രശ്‌നമായി. അങ്ങിനെയാണ് കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന തറവാട്ടില്‍ നിന്നും ഓരോ കുടുംബവും വേറെ വേറെ വീടുണ്ടാക്കി മാറിത്താമസിച്ചത്. എല്ലാ മാസവും തറവാട്ടില്‍ കുടുംബങ്ങളെല്ലാം ഒരുമിക്കും എന്ന തീരുമാനത്തോടെയാണ് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന അവര്‍ പിരിഞ്ഞു പോയത്. ഒരു ദിവസം ഇങ്ങിനെയുള്ള ഒരു കുടുംബ സംഗമത്തിനായി ഒരുമിച്ചു കൂടിയതാണവര്‍. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധന്മാര്‍... ഓരോ വിഭാഗവും അവരുടേതായ രീതിയില്‍ സന്തോഷ വര്‍ത്തമാനങ്ങളിലും വിനോദങ്ങളിലും ഏര്‍പ്പെട്ടു. അറിയാതെ നേരം ഇരുട്ടിത്തുടങ്ങി. തിരിച്ച് ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് പോകാന്‍ സമയമായി. കാരണവന്‍മാര്‍ ധൃതി കൂട്ടി. കുട്ടികള്‍ മനമില്ലാ മനസ്സോടെ കളിയും കഥ പറച്ചിലും നിര്‍ത്തി പോകാനൊരുങ്ങി. അടുത്ത മാസം വീണ്ടും സംഗമിക്കാമെന്ന പ്രതീക്ഷയോടെ ഓരോരുത്തരും അവരവരുടെ വഴികളിലൂടെ മുന്നോട്ട് നീങ്ങി. നിലാവൊട്ടുമില്ലാത്ത രാത്രി. കൂരിരുട്ട് യാത്ര ദുഷ്‌കരമാക്കി. സാധാരണ ഇത്ര വൈകാറില്ല. ഓരോരുത്തരുടേയും ഉള്ളില്‍ ഭയം കൂടി വന്നു. മുത്തശ്ശി കഥകളിലെ യക്ഷിയും പ്രേതവും മനസ്സില്‍ തെളിഞ

ഹിറയുടെ വെളിച്ചം

Image
മക്കയിലെ ജബലുന്നൂര്‍ എന്ന മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഹിറാ ഗുഹ ഒരു തീര്‍ത്ഥാടന കേന്ദ്രമല്ല. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമല്ല. സന്ദര്‍ശനത്തിന് പ്രത്യേക പുണ്യമൊന്നുമില്ല. മുകളില്‍ കയറി അപകടം വരുത്തി വെക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡിലൂടെ ഹിറാ ഗുഹ സന്ദര്‍ശനം അധികൃതര്‍ നിരുല്‍സാഹപ്പെടുത്തുന്നതും കാണാം. പരിശുദ്ധ റസൂല്‍ ആദ്യ വഹ്‌യ് ലഭിച്ചതിന് ശേഷം പിന്നീട് ഹിറയില്‍ പോയതായി അറിവില്ല. അവിടെ സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചിട്ടുമില്ല. എങ്കിലും ഹിറ പ്രചോദനമാണ്. പ്രതീക്ഷയാണ്. ഹിറ വെളിച്ചമാണ്. ജബലുന്നൂറിന്റെ മാത്രമല്ല ജനസമൂഹത്തിന്റെ മുഴുവന്‍ വെളിച്ചം. മനുഷ്യന്‍ സ്രഷ്ടാവിനെ മാത്രമല്ല സ്വന്തത്തെ തന്നെയും മറന്ന കാലം. ഇരുട്ട് കട്ട പിടിച്ച യുഗം. കൊല, കൊള്ള, കൊള്ളിവെപ്പ്, പലിശ, മദ്യം, വ്യഭിചാരം തുടങ്ങി തിന്മകളുടെ സംഗമ ഭൂമിയായി അറേബ്യ. ആ കാലത്താണ് ലോകത്തെ ആദ്യ മസ്ജിദിന്റെ അയല്‍പക്കത്ത്, ഹാശിം കുടുംബത്തിലെ ഉദാരനും മാന്യനുമായ അബ്ദുല്ലയുടെ മകനായി കാരുണ്യത്തിന്റെ തിരുദൂതര്‍ ജനിക്കുന്നത്. വിശ്വസ്തനും സല്‍ഗുണ സമ്പന്നനുമായി വളര്‍ന്ന മുഹമ്മദ്(സ) ആമിനയുടെയും ഹലീമയുടെയും മാത്രമല്ല ബക്കാ നിവാസികളിലോരോരുത്തരുടെ

അവളും അവനും ഒരേ സത്തയില്‍ നിന്ന്

Image
സ്ത്രീ എക്കാലത്തും സമൂഹത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ക്ക് ആത്മാവില്ല എന്ന് വാദിച്ചിരുന്നുവത്രെ!  സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. 'അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ! '(16 : 58, 59) അതൊരു ഇരുണ്ട കാലമായിരുന്നു. എന്നാല്‍ ഇന്നും സ്ഥിതി വ്യത്യസ്ഥമാണോ? പരിഷ്‌കൃത സമൂഹത്തില്‍ ജനിക്കാന്‍ പോലും അനുവാദമില്ലാതെ പെണ്‍ ബ്രൂണഹത്യകള്‍ നടക്കുന്നു. സ്ത്രീ പീഢനങ്ങള്‍ പെരുകുന്നു. ബലാല്‍സംഗങ്ങളും തട്ടിക്കൊണ്ട് പോകലുകളും കുറേയേറെ വാര്‍ത്തകളിലൂടെ പുറം ലോകമറിയുന്നു. പുറത്ത് വരാത്ത പീഢന കഥകള്‍ എത്രയുണ്ടെന്നാര്‍ക്കറിയാം! പെണ്ണിനെ കേവല ശരീരമായി കാണുന്നു. സ്ത്രീ ശരീരത്

രണ്ട് ചെവിയും ഒരു നാവും radio speech 5

Image
തിരക്ക് നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത് ആർക്കും ഒന്നിനും നേരമില്ല . ആരും ഒന്നും കേൾക്കാൻ നിൽക്കുന്നില്ല. അത്യാവശ്യത്തിനു മാത്രം പറയുക എന്നതാണ് ഇപ്പോഴത്തെ രീതി . ആ പറയുന്നത് താന്നെ കേൾക്കാൻ മറ്റുള്ളവർക്ക് നേരമുണ്ടോ എന്നും പരിഗണിക്കപ്പെടുന്നില്ല .  മനസ്സിനകത് വികാര വിചാരങ്ങളുണ്ടാവുമ്പോൾ ആ വികാരങ്ങളെ പ്രകടിപ്പിച്ചുകൊണ്ടാണ് മനുഷ്യൻ മുന്നോട്ട് പോകേണ്ടത്. ആരോഗ്യകരമായ മുന്നോട്ട് പോക്കിന് അത് അനിവാര്യമാണ് . സുഖമാണെങ്കിലും ദുഖമാണെങ്കിലും , സന്തോഷമാണെങ്കിലുമെല്ലാം മറ്റുള്ളവരോട് പങ്ക് വെക്കുമ്പോഴാണ് മനുഷ്യന് ആശ്വാസം ലഭിക്കുന്നത് . മറ്റുള്ളവർ കേൾക്കുമ്പോഴാണ് ദുഃഖങ്ങൾ കുറയുന്നത് , സന്തോഷം ഇരട്ടിയാവുന്നത്. എന്നാൽ ദുഖത്തിന്റെ വർത്തമാനം കേൾക്കാനും , സുഖത്തിന്റെ വർത്തമാനം കേൾക്കാനും ആർക്കും നേരമില്ലാത്ത അവസ്ഥയാണ്. അത് കൊണ്ട് കുടുംബ ബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും തകർന്നു കൊണ്ടിരിക്കുന്നു . ഓരോരുത്തരും മറ്റുള്ളവരെക്കുറിച്ചു സ്വയം തന്നെ ഒരു തീർപ്പിലെത്തുകയാണ് ചെയ്യുന്നത് . ആരാണ് മറ്റുള്ളവർ എന്നറിയണമെങ്കിൽ അവരെ കേൾക്കണമല്ലോ.എന്താണവർക്ക് പറയാനുള്ളതെന്നറിയണമല്ലോ. പക്ഷെ അതിനു നേരമില്ല.അല്ലെങ്കിൽ നേരം

പ്രപഞ്ചത്തിന്റെ താളവും ഈണവും radio speech 3

Image
വിമോചനത്തെ കുറിച്ച് പലരും പലതും  പറഞ്ഞു കൊണ്ടിരിക്കുന്നു. പല പുതിയ ദർശനങ്ങളും പല കാലഘട്ടങ്ങളിലും ഉദയം ചെയ്യുകയുണ്ടായി . കുറഞ്ഞ കാലത്തെ ആകർഷണത്തിനു ശേഷം അവയൊക്കെ പഴയ പടിയായി . ഇനിയും പുതിയ പേരിൽ , പുതിയ നിറത്തിൽ , പുതിയ രൂപത്തിൽ പുതിയ ദർശനങ്ങൾ പിറന്നേക്കാം . വിമോചനം മാത്രം സാധിച്ചു കൊള്ളണമെന്നില്ല . അല്ലെങ്കിലും എന്തിൽ നിന്നാണ് വിമോചനം വേണ്ടത് എന്ന് പോലും നിർണയിക്കപ്പെട്ടിട്ടില്ല . തൊഴിലാളി,  മുതലാളിയിൽ നിന്നാണ് മോചനം വേണ്ടതെന്നു കരുതുന്നുവോ? സ്‌ത്രീ,  പുരുഷനിൽ നിന്നാണ് വിമോചനം വേണ്ടതെന്നു വിചാരിക്കുന്നുവോ ? ആരിൽ നിന്നാണ് വിമോചനം വേണ്ടത് ? ലോകത്ത്  കാണുന്ന വൈവിധ്യങ്ങളെ ശത്രുക്കളെന്നു പഠിപ്പിക്കപ്പെട്ടേടത്ത് നിന്നാണ് കുഴപ്പം ആരംഭിക്കുന്നത് . അത് കൊണ്ട് തന്നെ നിഴലിനോടാണ് പോരാട്ടം നടത്തുന്നത് . താൻ അനങ്ങുന്ന കാലത്തോളം നിഴലും അനങ്ങുന്നു . താൻ അടങ്ങിയാൽ നിഴലും അടങ്ങും . വൈവിധ്യങ്ങളെ വിവിധ പൂക്കളുള്ള ഒരു പൂന്തോട്ടത്തെ പോലെ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം . മാനവലോകത്തിന് പുറത്ത് ഈ പ്രപഞ്ചത്തിന്റെ താളവും ഈണവും നാം കാതോർക്കണം. അവിടങ്ങളിലെ ശാന്തതയുടെ കാരണം പരതണം. അപ്പോൾ നമുക്ക് ബോധ്യമാവും പ്രപഞ്

വിശ്വാസം radio speech 1

                                       വിശ്വാസം എന്നത് അത്രമേൽ പ്രധാനമാണോ ? നല്ല കാര്യങ്ങളൊക്കെ ചെയ്ത്  ജീവിതം മുന്നോട്ട് കൊണ്ട് പോയാൽ മതിയാവുകയില്ലേ ? എന്ന് ചോദിക്കുന്നവരുണ്ട്.  എന്താണ് വിശ്വാസം ? യഥാർത്ഥത്തിൽ നമ്മുടെ സ്രഷ്ടാവിനെ , നമ്മുടെ നാഥനെ അംഗീകരിക്കുക , സമ്മതിച്ചു പറയുക എന്നതാണ് വിശ്വാസം കൊണ്ട് അർഥമാക്കുന്നത്. ഒരാൾ തന്റെ പിതാവിനെ സഹായിക്കുന്നു എന്ന് സങ്കൽപ്പിക്കുക . പിതാവിന് ആഗ്രഹമുള്ളതെല്ലാം നൽകുന്നു . പിതാവിന് വേണ്ടി അദ്ധ്വാനിക്കുന്നു . കഷ്ടപ്പെടുന്നു . ഉറക്കമിളക്കുന്നു , സമ്പത്ത് ചെലവഴിക്കുന്നു , പിതാവ് പറയുന്നത് അനുസരിക്കുക മാത്രമല്ല പിതാവിന്റെ അഭിരുചികൾ കണ്ടറിഞ്ഞു നിർവഹിച്ചു കൊടുക്കുകയും ചെയ്യുന്നു . പക്ഷെ ഇങ്ങിനെയൊക്കെ ചെയ്യുമ്പോഴും ഇത് എന്റെ പിതാവാണെന്നു അംഗീകരിക്കാൻ അയാൾ കൂട്ടാക്കുന്നില്ല . എന്നാൽ അതൊഴികെ പിതാവ് ആഗ്രഹിക്കുന്നതെല്ലാം ചെയ്ത്‌ കൊടുക്കുന്നുണ്ട് . ഞാൻ മനസ്സിലാക്കുന്നു  ഒരു പിതാവിനും  തന്റ പിതൃത്വം അംഗീകരിക്കാത്ത മകന്റെ / മകളുടെ സേവനം  അതത്രെ മികച്ചതാണെങ്കിലും സന്തോഷം ഉണ്ടാവുകയില്ല . ആ പിതാവിന് മകനോട് അനുഭാവവും സംതൃപ്തിയും ഉണ്ടാവുകയില്ല . ഒരുവേള അത്രയൊ